പാലക്കാട് വടകരപതിയിൽ നെൽകൃഷിക്ക് ചുറ്റുംവച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
പാലക്കാട്: നെല്‍കൃഷിക്ക് ചുറ്റും സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.ചിറ്റൂര്‍ വടകരപ്പതി മേനോന്‍പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം പരേതനായ ചന്ദ്രന്‍പിള്ളയുടെ മകന്‍ സന്തോഷ് കുമാര്‍(42) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം. രാവിലെ എട്ടരയോടെയാണ് സന്തോഷ് വീട്ടില്‍ നിന്നും പാടത്തേക്ക് പോയത്. ഏറെ സമയംകഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന സന്തോഷിനെ കണ്ടത്. നാട്ടുകാര്‍ ഉടന്‍ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പന്നിശല്യം രൂക്ഷമായതിനാല്‍ നെല്‍പ്പാടത്തിന് ചുറ്റും വൈദ്യുതിക്കെണി ഒരുക്കുകയായിരുന്നു. എന്നാല്‍ രാവിലെ വൈദ്യുതി കെണിയില്‍ നിന്നും അബദ്ധവശാല്‍ ഷോക്കേറ്റാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കര്‍ഷകനും വോളിബോള്‍ അസോസിയേഷന്‍ അംഗവും, അറിയപ്പെടുന്ന റഫറിയുമാണ് സന്തോഷ് കുമാര്‍ .അമ്മ: രുഗ്മിണി.ഭാര്യ: സുനിത. മക്കള്‍: ശ്രീനിധി, ശ്രീഹരിചിറ്റൂര്‍ ഡിവൈഎസ്പി സി. സുന്ദരന്‍, ചിറ്റൂര്‍ സിഐ മാത്യു, മീനാക്ഷിപുരം സിഐ എ.ലിബി തുടങ്ങിയവരും സ്ഥലത്തെത്തി. കൊഴിഞ്ഞാമ്പാറ എസ്‌ഐ പി. സുജിത്തിന്റെ നേതൃത്വത്തില്‍ പോലീസ്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. പാടത്തിന് ചുറ്റും കമ്പികളും വയറും ഉണ്ടായിരുന്നതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.