മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനക്കും , മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കുമെതിരെ എസ്.ഡി.പി ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.എൽ എ കെ.പി.എ മജീദിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരൂരങ്ങാടി : മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനക്കും , മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കുമെതിരെ എസ്.ഡി.പി ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.എൽ എ കെ.പി.എ മജീദിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.കാലങ്ങളായി വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ജില്ലയോട് പുറംതിരിഞ്ഞ് നിൽക്കുന്ന നയങ്ങളാണ് ഇരുമുന്നണികളും അനുവർത്തിച്ച് പോരുന്നതെന്ന് മാർച്ച് ഉത്ഘാടനം ചെയ്ത ജില്ല കമ്മിറ്റി അംഗം ഫത്താഹ് മാസ്റ്റർ പൊന്നാനി കുറ്റപെടുത്തി.മുപ്പതിനായിരത്തിൽ പരം വിദ്യാർത്ഥികൾ ഹയർ സെക്കന്റെറി പഠനത്തിന് സീറ്റ് ലഭിക്കാതെ നിൽക്കുമ്പോൾ ജില്ലയിലെ ജനപ്രതിനിധികൾ നിശബ്ദമായിരിക്കുന്ന സാഹ്ചര്യത്തിലാണ് ജില്ലയിലെ മുഴുവൻ എം എൽ എമാരുടെ ഓഫീസിലേക്കും എസ്.ഡി.പി.ഐ മാർച്ച് നടത്തുന്നതെന്നും അദ്ധേഹം പറഞ്ഞു.മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നം ,വെറും അറുപത്തിഅഞ്ച് ശതമാനം വരുന്ന മുസ്ലീംങ്ങളുടെ മാത്രം വിശയമല്ല ബാക്കി വരുന്ന മുപ്പത്തി അഞ്ച് ശതമാനം വരുന്ന ഇതര വിഭാഗത്തിന്റെയും കൂടി പ്രശ്നമാണന്നും മനസ്സിലാക്കി വിദ്യാഭ്യാസ പ്രശ്നപരിഹാരത്തിന് പ്രാമുഖ്യം നൽകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. 21 വർഷം വിദ്യാഭ്യാസം കൈകാര്യം ചെയ്ത മുസ്ലിം ലീഗിന് ഈ അവഗണനയുടെ പാപഭാരത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ കഴിയില്ലന്നും അദ്ധേഹം പറഞ്ഞു. എം എൽ എ ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. പിന്നീട് മണ്ഡലം നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. മാർച്ചിൽ മണ്ഡലം പ്രസിഡന്റെ ജാഫർ തിരൂരങ്ങാടി , സിക്രട്ടറി ഉസ്മാൻ ഹാജി, അക്ബർ പരപ്പനങ്ങാടി സംസാരിച്ചു.ഹബീബ് തിരൂരങ്ങാടി, മുഹമദലി, സിദ്ധീഖ് കെ , നേതൃത്വം നൽകി.എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തിയ മാർച്ചിന്റെ തുടക്കത്തിൽ തന്നെ പക പോക്കുന്ന തരത്തിലുള്ള നടപടികളാണ് തിരൂരങ്ങാടി പോലീസ് നടത്തിയതെന്നും, അതിന്റെ ഭാഗമായാണ് അറസ്റ്റും, കേസുമെന്നും എസ്.ഡി.പി ഐ മണ്ഡലം കമ്മിറ്റി കുറ്റപെടുത്തി.പ്രതിഷേധ സമരങ്ങളടക്കം വലിയ ഭീകരസംഭവമാക്കി ചിത്രീകരിച്ച് ജില്ലയിൽ ഉടനീളം കേസുകൾ എടുക്കാൻ ഉത്തരവ് ഇറക്കുന്ന മലപ്പുറം എസ്.പിയുടെ നടപടി ദുരൂഹത ഉണർത്തുകയാണ്. വ്യാപകമായ കേസുകൾ എടുത്ത് നിസ്സാര വകുപ്പെന്ന് വരുത്തി ശിക്ഷ പിഴകൾ ചുമത്തുന്നത് സംശയം ജനിപ്പിക്കുകയാണ്. ഇത്തരം കേസുകൾ അടക്കം ചുമത്തി മജിസ്ട്രേറ്റിന്റെ മുന്നിൽ പോലും കേസ് എത്താതെ കോടതി ജൂനിയർ സൂപ്രണ്ടിന്റെ മുന്നിൽ പിഴ ഈടാക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണ്. ഒരു സർവേ നടത്തിയാൽ ജില്ലയിലെ കേസുകളിൽ ശിക്ഷിക്കപെടുന്നവരുടെ എണ്ണം കൂടുതൽ കാണിച്ച് മലപ്പുറം ജില്ല പ്രശ്നബാധ്യത പ്രദേശമാണന്ന് വരുത്തി തീർക്കാനുള്ള സംഘ്പരിവാർ അജണ്ടയാണ് മലപ്പുറം എസ്.പി. പോലീസ് ഉദ്യോഗസ്ഥരിലൂടെ ഇത്തരം സമര പരിപാടികളെ നേരിടുന്നതിലൂടെ മനസ്സിലാക്കുന്നതെന്ന് മണ്ഡലം നേതാക്കളായ ജാഫർ ചെമ്മാട് . ഉസ്മാൻ ഹാജി എന്നിവർ പ്രസ്ഥാവിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇