fbpx

17കാരനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി.

തിരൂര്‍: സഹപാഠിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17കാരനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി.തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെയാണ് ഒരു സംഘമാളുകള്‍ മര്‍ദിച്ചത്.

ജൂണ്‍ അഞ്ചിനാണ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതെങ്കിലും സംഘത്തിെന്‍റ ഭീഷണിയുണ്ടായതിനാല്‍ സംഭവം വീട്ടില്‍ പറഞ്ഞിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടിയതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. വ്യാഴാഴ്ച വിദ്യാര്‍ഥിയെ ആലത്തിയൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അടിവയറ്റില്‍ പരിക്കുണ്ട്.

പരപ്പേരി സ്കൂളിന് സമീപത്തേക്ക് വിദ്യാര്‍ഥിയെ വിളിച്ചുവരുത്തി മര്‍ദിച്ചെന്നാണാരോപണം. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സംഘം തട്ടിയെടുത്തു. ബന്ധുക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. തിരൂര്‍ സി.ഐ ടി.പി. ഫര്‍ഷാദിെന്‍റ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.